Sunday, September 16, 2012

ഒരു നാലുകെട്ടിന്റെ ഓര്‍മ്മയ്ക്ക്‌ ...


                                          ഈ യാത്ര എല്ലാ മാസത്തിലുമുള്ളതാണ്  മനുവിന് , മാസത്തിലെ അവസാനത്തെ വീക്കെന്‍ഡില്‍ . തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടെക്കുള്ള യാത്ര .കോഴിക്കോട്ടെ പഴയ കൂട്ടുകാരുടെ കൂടെ  ഒരു ഒത്തുകൂടല്‍ . വിവാഹത്തിനു മുന്‍പേ തുടങ്ങിയതാണ് . വിവാഹത്തിനു ശേഷം രേണു അത് അനുവദിച്ചു തന്നു . ഒറ്റ കണ്ടീഷനില്‍ ... 'അധികം കഴിക്കരുത്' .

എല്ലാ മാസവും വെള്ളിയാഴ്ച വൈകുന്നേരം തൃശ്ശൂര്‍ KSRTC സ്റ്റാന്‍ഡില്‍ നിന്നും ബസ്‌ കയറാന്‍ വരുന്ന തന്നെ ഒരുവിധം കണ്ടക്ടമാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും  പരിചയമാണ് .

കഥകള്‍, ആനുകാലിക സംഭവങ്ങള്‍  , പുതിയതായി ഇറങ്ങിയ സിനിമകള്‍ എന്നിവയെപ്പറ്റിയുള്ള സംവാദങ്ങള്‍ , അല്പം മദ്യ സേവ അങ്ങനെ കടന്നു പോകും ആ രണ്ടു ദിവസങ്ങള്‍ .പണ്ട് പല 'കുപ്പികള്‍' കാലിയായിരുന്നെങ്കില്‍ ഇപ്പോള്‍ അത്രെയില്ല . എല്ലാവരും പ്രാരാബ്ദ്കാരായില്ലേ. മാത്രമല്ല 'വാമഭാഗങ്ങളുടെ' താക്കീതും കാരണം .

ഈ സംഘം ചേരലിന്‍റെ ഫലമായി പല സര്‍ഗ രചനകളും പല സമയത്തായി പൂവിട്ടിട്ടുമുണ്ട് .

ഇപ്രാവശ്യം എന്തോ അത്ര തിരക്കനുഭവപ്പെട്ടില്ല ബസ്സില്‍ . പുറകില്‍ നിന്നും മൂന്നാമത്തെ നിരയിലെ സൈഡ് സീട്ടിലിരിക്കുമ്പോള്‍ കണ്ടക്ടര്‍ മോഹനന്‍ പുറകില്‍ നിന്നും ചോദിയ്ക്കുന്നത് കേട്ടു .

"ഇന്നെന്താ പത്രമാപ്പീസ്സില്‍  നിന്ന് ഏറെങ്ങാന്‍ വൈകിയോ " .

"ആഹ് . കുടിവെള്ള പ്രശ്നത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ശരിയാക്കി ഇറങ്ങാന്‍ തുടങ്ങുബോള്‍ ദേ വരുന്നു അടുത്തത് ... ഒരു തരത്തില്‍ ഒപ്പിച്ച് ഇറങ്ങാന്‍ വൈകിപ്പോയി ..." മനു പറഞ്ഞു .

യാത്ര മനുവിന് എന്നും ഹരമാണ് . പ്രത്യേകിച്ച് തനിചുള്ള യാത്ര . വിവാഹത്തിനു ശേഷം വളരെ കുറഞ്ഞു എന്നിരുന്നാലും മാസത്തില്‍ ഒന്നോ രണ്ടു ദൂര യാത്ര എങ്ങനെയെങ്കിലും തരമാകാരുണ്ട് . യാത്ര പോകേണ്ട ഇടത്തേക്ക് ഏറ്റവും വളഞ്ഞു പോകുന്ന വണ്ടിയിലെ അയാള്‍ കയറാരുള്ളൂ . അത്രയും നേരം തനിയെ പുറം കാഴചകള്‍ കണ്ടിരിക്കാന്‍ വേണ്ടി ....

എത്രയോ വട്ടം കണ്ടു പഴകിയ വളവുകളും,വീടുകളും,കട മുറികളും, അമ്പലപ്പറമ്പുകളും , പള്ളികളും വീണ്ടും വീണ്ടും കാണുമ്പോള്‍ എന്തോ ഒരു നിര്‍വൃതി അയാളില്‍ നിരയുന്നതായി മനുവിന് തോന്നിയിയിട്ടുണ്ട് . യാത്ര ചെയ്യുമ്പോള്‍ തന്നോട് ആരെങ്കിലും സംസാരിക്കുന്നതോ , മൊബൈല്‍ ഫോണില്‍ വിളിക്കുന്നതോ മനുവിന് ഇഷ്ടമില്ല .രേണുവിനോട് പ്രത്യേകം പറഞ്ഞു വച്ചിട്ടുണ്ട് , യാത്രക്കിടയില്‍ വിളിക്കരുതെന്ന് . ബസ്സില്‍ കയറുമ്പോള്‍ ഒരു വിളി . ഇറങ്ങി സ്ഥലത്ത് ചെല്ലുമ്പോള്‍ പിന്നെയൊന്ന് . അത്ര തന്നെ .

 ഒരിക്കല്‍ കൂടെ യാത്ര ചെയ്ത ജോണ്സന്‍ പരാതി പറഞ്ഞു .ഞാനില്ല ...  ഇനി മനു സാറിന്‍റെ കൂടെ ബസ്സില്‍...   തൃശ്ശൂരില്‍ നിന്ന് കോഴിക്കോട് വരെ എന്നോടാകെ മിണ്ടിയത്, ശരി .., ആ ...,ഏ ..., ഇല്ല , അതെ ...  എന്ന് മാത്രമാ . മനു മന്ദഹസിച്ചു അത് കേട്ടപ്പോള്‍ .

ബസ്സ്‌ ടൌണ്‍ അടുക്കാറാകുന്നു . ഇനി കൂടിയാല്‍ അര മുക്കാല്‍ മണിക്കൂര്‍ എടുക്കും .മനു വാച്ചില്‍ നോക്കി .

വളവു തിരിഞ്ഞാല്‍ ഉടനെ കാണാം ആ വലിയൊരു നാലുകെട്ട് . മുറ്റത്ത് നിറയെ മരങ്ങള്‍ നിറഞ്ഞ് ...  ഒരു പാടുകാലമായി പൂട്ടിയിട്ട് കിടക്കുകയാണ് . വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരൊക്കെയോ ഉണ്ടായിരുന്നെന്നു തോന്നുന്നു താമസക്കാരായി . മുറ്റത്തൊരു കാറ് കിടക്കുന്നുണ്ടായിരുന്നു മുന്‍പ് . പിന്നീടെന്നോ ആ വീട് പൂട്ടിക്കിടക്കുന്നതായി കാണാന്‍ തുടങ്ങി .സത്യം പറഞ്ഞാല്‍ മനുവിന് വലിയ കാര്യമാണ് ആ വീടിനെ . ബസ്സിലിരിക്കുമ്പോള്‍ അത് തന്നോട് സംസാരിക്കുന്നതായി തോന്നും അയാള്‍ക്ക്‌ . മനു മനസ്സില്‍  മറുപടി പറയും അപ്പോള്‍ . ഒരു തരത്തില്‍പ്പറഞ്ഞാല്‍ ആ വീടിനെ ശരിയായി നോക്കിക്കാണാനാണ് അയാള്‍ ബസ്സില്‍ ഇടതു ഭാഗതിരിക്കുന്നതെ .

ഇപ്പ്രാവശ്യം കണ്ടപ്പോള്‍ വീടിന്‍റെ പടിയില്‍ എന്തോ ഒരു ബോര്‍ഡ്‌ വച്ചിരിക്കുന്നതയാള്‍ ശ്രദ്ധിച്ചു . ഏതോ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ . ഒപ്പം ഒരു പുതിയ ഹോട്ടലിന്‍റെ രൂപരേഖയും . ഏതോ ഒരു റിസോര്‍ട്ട് വരാന്‍ പോകുന്നു .

അപ്പോള്‍ അതും ... മനു പെട്ടന്ന് തലവലിച്ചു ശബ്ദം താഴ്ത്തി പറഞ്ഞു .

കോഴിക്കോട്ട് ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ മനോജ്‌ അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു . ഓട്ടോയില്‍ കയറി യാത്ര ചെയ്യുമ്പോഴും മനു ആ വീടിനെ കുറിച്ച് ആലോചിച്ചിരുന്നു . എന്ത് പറ്റിയെന്നു മനോജ്‌ പല വട്ടം ചോദിച്ചതോന്നും മനു കേട്ടില്ല . അന്നത്തെ അയാളുടെ സംഭാഷണത്തില്‍ എല്ലാം ആ വീട് മാത്രം നിറഞ്ഞു നിന്നു .

നാല്കെട്ട് ഭാഗം വയ്പ്പില്‍ കിട്ടിയ പുതു തലമുറക്കാരായ ബാലുവിനും ദേവപ്രഭയ്ക്കും അതില്‍ താല്‍പ്പര്യമില്ല . അത് കൊച്ചികാരായ ഒരു ഹോട്ടല്‍ ഗ്രൂപിനു കൊടുത്ത് ബംഗ്ലൂര്‍ സിറ്റിയില്‍ ഒരു വില്ല വാങ്ങാന്‍ അവര്‍ അഡ്വാന്‍സ്‌ കൊടുത്തെന്നു കേട്ടു ."  അറിയില്ല ഇത് ശരിയാണോ എന്ന് ".
 മനോജ്‌ പറഞ്ഞപ്പോള്‍ വിഷമം തോന്നി . അവര്‍ക്കെഴുതിയാലോ എന്ന് തോന്നി  ആദ്യം . അല്ലെങ്കില്‍ വേണ്ട . പത്രത്തില്‍ ഒരു കോളം ഒരു ആര്‍ട്ടിക്കിള്‍ എഴുതി വിട്ടാലോ എന്ന് തോന്നി പിന്നീട് . പിന്നെടെന്തോ വേണ്ടെന്നു വച്ചു .

തിരിച്ചുള്ള യാത്രയില്‍ അയാള്‍ ഇടതു ഭാഗത്തിരുന്നു . ഇനി ഒരു പക്ഷെ അടുത്ത വട്ടം വരുമ്പോള്‍ ഒരു പക്ഷെ ആ വീടിനെ ഇങ്ങനെ കാണാന്‍ പറ്റിയില്ലെങ്കിലോ . ഒരു പക്ഷെ ആരു പാട് അംഗഭംഗത്തോടെയാകാനാണ് വഴി .വീടിനടുത്ത് ബസ്സെത്തിയപ്പോള്‍ അത് തന്നോട് ഇങ്ങനെ പറയുന്നതായി തോന്നി മനുവിന് .

                 ""പ്രിയ യാത്രക്കാരാ എന്നെക്കുറിച്ച് നീയെന്തിനിങ്ങനെ വിഷമിക്കണം . അതും എന്‍റെ ഉടമസ്ഥര്‍ക്കില്ലാത്ത വേദന . എന്നെ മറ്റു രൂപത്തില്‍ കാണാന്‍ ഇഷ്ടമില്ലെന്കില്‍ നീ ഇനിയുള്ള യാത്രയില്‍ ഏ ഭാഗത്തേക്ക്‌ നോക്കാതിരിക്കുകയോ ബസ്സിന്റെ മറു ഭാഗതിരിക്കുകയോ ചെയ്യാം . കുറച്ചു നാളുകള്‍ക്കുള്ളില്‍ ഞാന്‍ മറ്റൊരാളായി മാറിയിരിക്കും .

                    ഒരു പാട് മുറികളും , പരിചാരകരും , ഭക്ഷണശാലകളും ഉള്ള ഒരു വലിയ റിസോര്‍ട്ട് .ഒരുപാട് കുട്ടികള്‍ ഓടി നടന്നിരുന്ന നടുമുറ്റം അടച്ചു കെട്ടി അവിടെ വലിയ പരവതാനികള്‍ വിരിക്കും .കുട്ടികള്‍ ഊഞ്ഞാല്‍ ഇടാറുള്ള മൂവാണ്ടന്‍ മാവ് നില്‍ക്കുന്നിടത്ത് കാര്‍ പാര്‍ക്ക് ചെയ്യുവാനുള്ള സ്ഥലമൊരുക്കും . ഈ വീടിന്‍റെ അകത്തളങ്ങള്‍ , ഇടവപ്പാതിയും, തുലാവര്‍ഷവും, ഓണവും,തിരുവാതിരയും,വിഷുവും കണ്ടിരുന്നത് അതിലൂടെയായിരുന്നു .അല്ല ... ഇനി ഇതൊക്കെ ആര് കാണാനാണ് . തെക്കേ ഭാഗത്തെ പലമരച്ചുവട്ടില്‍ ആണത്രേ ഒരു വലിയ നീന്തല്‍ക്കുളം വരാന്‍ പോകുന്നത് . മകര മാസ സായാഹ്നങ്ങളില്‍ പൂത്തുലഞ്ഞ് പൂക്കള്‍ പോഴിക്കാനും, മുത്തശ്ശി കഥയിലെ യക്ഷിപ്പാലയാകാനും ഇനി അതിനു അധികംആയുസ്സില്ലെന്നു തോന്നുന്നു .

ഇത്രയും പറഞ്ഞപ്പോള്‍ പാലയോന്നു ഉലഞ്ഞതായി തോന്നി മനുവിന് .

പിന്നെ ഒന്നുണ്ട് , പൂമുഖത്തിരിക്കുന്ന ആ വീട് നിര്‍മ്മിച്ച കാരണവരുടെ വരച്ച ചിത്രം പുതിയ റിസോര്‍ട്ടിന്റെ പൂമുഖത്തിരിക്കും . അത്രയും പഴയ ചിത്രങ്ങള്‍ക്ക് വലിയ വിലയാണത്രേ . ബാലുവിനും,ദേവപ്രഭക്കും അതെന്താണാവോ  അറിയാതെ പോയത് . ഒരു തരത്തില്‍ നന്നായി . അത് കാത്തു സൂക്ഷിക്കാന്‍ പുതിയ ഉടമസ്ഥര്‍ക്ക് തോന്നിയത് . ഒരു പക്ഷെ അദ്ദേഹം ചെയ്ത സുകൃതം കൊണ്ടായിരിക്കും അല്ലേ ... എന്തോ ... അറിയില്ല ..